1995 നവംബര്‍ 29 ദമാം കോബാര്‍ ഹൈവേയില്‍ കാറപകടത്തില്‍ ഒരു മലയാളീ മരിക്കുന്നു. ഇയാളുടെ ജനനത്തീയതി 24-11-69. അര്‍ദ്ധരാത്രികഴിഞ്ഞുകാണും, ഓടിച്ചു പോയ കാര്‍ ട്രഫിക് പോസ്റ്റിലോ വീളക്കുകാളിലൊ ഇടിക്കുകയായിരുന്നു. മരണം പതിവു പൊലെ തല്‍ക്ഷണം സംഭവിച്ചു. വണ്ടൂര്‍ സ്വദേശിയായ ഫിറോസ് അഹമ്മദാണ് മരിച്ചത്. ഒരു സാധാരണ അപകടം എന്നാണ് മിക്കവരും കരുതിയത്. ഫിറോസ് ജൊലിചെയ്തിരുന്ന സ്ഥാപനത്തില്‍ അയാള്‍ ഉപയോഗിച്ചിരുന്ന പെര്സണല് കമ്പ്യൂട്ടറില്‍ നിന്നും പുറത്ത് വന്ന ചില വിവരങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നവയായിരുന്നു. വണ്ടൂര്‍ സ്വദേശിയായ ഒരാള്‍ കമ്പ്യൂട്ടര്‍ ഓപറേറ്റ്ചെയ്തു. പുറത്ത് വന്നത് Roots(വേരുകള്‍) എന്ന കവിത. പിന്നീട് mother (അമ്മ) എന്ന കവിത. അതിനു ശെഷം തലക്കെട്ടില്ലാത്ത 30 വരിക്കവിത. മൂന്ന് കഥകള്‍. ലോകത്തിന്റെ പല ഭാഗത്തേക്ക് അയച്ചതും അയക്കാനായി വെച്ചതുമായ കത്തുകള്‍. പിന്നെ കമ്പ്യൂട്ടര്‍ ഫ്ലോപ്പിയില്‍ മാഞ്ഞുപോയ എത്രയോ രചനകള്‍! മാഞ്ഞുപോയത് എന്തെന്ന് ആര്‍ക്കും അറിയില്ല. യന്ത്രത്തിനെ ഓര്‍മ്മ സേവ് ചെയ്യാന്‍ ഫിറീസ് അഹമ്മദ് മറന്നിരുന്നു. എത്രയോ കവിതകളെ മായ്ച്ചു കളഞ്ഞ മറവി.
ഫിറോസ് അഹമ്മദിന്റെ രചനകള്‍ മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു. അവയില്‍ ഭൂരിപക്ഷവും കവിതകള്‍. പക്ഷെ അവനില്‍ കവിതയുണ്ടെന്ന് മനസ്സിലാക്കാന്‍ മരണം തന്നെ വേണ്ടി വന്നു. ആൊംഗ്ലൊ ഇന്‍ഡ്യന്‍ കവിതാ ശാഖയില്‍ വളര്‍ന്ന് പന്തലിക്കാവുന്ന സാധ്യതകള്‍ നിറഞ്ഞയാളായിരുന്നു ഈ ചെറുപ്പക്കാരനെന്ന് ഇപ്പോള്‍ കണ്ടെത്തിയ കവിതകളിലൂടെ മനസ്സിലാക്കാം.
പെരിന്തല്‍മണ്ണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനകാലത്ത് ലഭിച്ച ഇംഗ്ലീഷ് ഫിറോസ് കൂറ്റെ കൊണ്ടു നടന്നു. പിന്നീട് മമ്പാട് എം.ഇ.എസ് കോളേജില്‍ പി. ഡി.സി പഠിച്ചു. അവിടെത്തന്നെ ബി എസ്സിക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെ ഫറോക്ക് കോളേജില്‍ ബി എ ഇംഗ്ലീഷിനു ചേര്‍ന്നു. അതും പൂര്‍ത്തിയാക്കിയില്ല. കര്‍ഷകനാവാന്‍ ആഗ്രഹിച്ച് റബ്ബര്‍ മരങ്ങള്‍ നട്ടു. അതും പൂര്‍തീകരിച്ചില്ല. പിന്നീറ്റ് ഗള്‍ഫില്‍ പോയി. ഓഫീസില്‍ കമ്പൂട്ടര് ഓപറേറ്ററായും ഓഫീസ് സെക്രറ്ററിയായും ജോലി ചെയ്തു. ഇതിനിടയില്‍ മൂന്നു തവണ നാട്ടില്‍ വന്നു. അപ്പോല്‍ യാത്രയിലും ഫൊട്ടോഗ്രാഫിയിലുമായിരുന്നു കമ്പം. അതോടൊപ്പം നന്നായി പാട്ടുപാടുന്നതിലും.
കവിതയില്‍ ഫിറോസ് അഹമ്മദ് പ്രകൃതി ഗായഗന് തന്നെയായിരുന്നു.'എനിക്കോര്‍മ്മകളില്ല, പ്രണയം മാത്രമാണുള്ളതെന്നു' പറഞ്ഞ ഈ യുവാവ് പുതിയ തരത്തിലുള്ള കാല്പനിക സിദ്ധാന്തത്തെ ഉദാത്ത്വല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ആസക്തിയുടെ ശിലായുഗങ്ങളില്‍ ഫിറോസ് അഹമ്മദിന്റെ ചൈതന്യ രഥം കവിതമാത്രമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. 'സ്വപ്നത്തിനു മാത്രമേ സുഗ്ഗന്ധമുള്ളൂവെന്നും അതിനാല്‍ പനിനീര് മണക്കരുതെന്നും' അയാള്‍ ശാഠ്യം പിടിച്ചു. കവിതയില്‍, സംഗീതത്തില്‍, നൃത്തത്തില്‍, ചിത്രത്തില്‍ അത് വിരിയണമെന്നും ഈ കവിക്ക് നിര്‍ബന്ധമായിരുന്നു. പനിനീരിന്റെ അസ്തിത്വമല്ല അതിന്റെ അനുഭവം തന്നെയാണ് വലുതെന്ന സിദ്ധാന്തം കാല്പനികതയുടെ പുതിയ ഛായാപടമായി മാരുകയാണ്.
-വി.മുസഫര്‍ അഹമ്മദ്-
(ഫിറോസ് സ്മരണികയില്‍ നിന്നും)
Subscribe to:
Post Comments (Atom)
4 comments:
കവിതയില്‍ ഫിറോസ് അഹമ്മദ് പ്രകൃതി ഗായഗന് തന്നെയായിരുന്നു.'എനിക്കോര്‍മ്മകളില്ല, പ്രണയം മാത്രമാണുള്ളതെന്നു' പറഞ്ഞ ഈ യുവാവ് പുതിയ തരത്തിലുള്ള കാല്പനിക സിദ്ധാന്തത്തെ ഉദാത്ത്വല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ആസക്തിയുടെ ശിലായുഗങ്ങളില്‍ ഫിറോസ് അഹമ്മദിന്റെ ചൈതന്യ രഥം കവിതമാത്രമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. 'സ്വപ്നത്തിനു മാത്രമേ സുഗ്ഗന്ധമുള്ളൂവെന്നും അതിനാല്‍ പനിനീര് മണക്കരുതെന്നും' അയാള്‍ ശാഠ്യം പിടിച്ചു. കവിതയില്‍, സംഗീതത്തില്‍, നൃത്തത്തില്‍, ചിത്രത്തില്‍ അത് വിരിയണമെന്നും ഈ കവിക്ക് നിര്‍ബന്ധമായിരുന്നു. പനിനീരിന്റെ അസ്തിത്വമല്ല അതിന്റെ അനുഭവം തന്നെയാണ് വലുതെന്ന സിദ്ധാന്തം കാല്പനികതയുടെ പുതിയ ഛായാപടമായി മാരുകയാണ്.
-വി.മുസഫര്‍ അഹമ്മദ്-
(ഫിറോസ് സ്മരണികയില്‍ നിന്നും)
മരണം ...... ആരെയും വെറുതെ വിടാത്ത കോമാളി.... രംഗബോധം ഉണ്ടായാലും !!!
മരണാനന്തരം മാത്രം അറിയപ്പെടുന്ന കവി ജന്മനാ കവി തന്നെ.
അരീക്കോടന്‍, സുരലോകം:
സന്ദര്‍ശങ്ങള്‍ക്ക് നന്ദി. കമന്റുകള്‍ക്കും!
അതെ, മരണം ആരെയും വെുതെ വിടില്ല.
അവന് ജന്മനാ കവിയായിരുന്നു. മരിച്ചപ്പ്പ്പോള്‍ പൂരം ലോകമറിഞ്ഞു
Post a Comment